Monday, 17 November 2014

ഓര്‍മയോടും മറവിയോടും എനിക്ക് എല്ലാക്കാലത്തും ഒരേപോലെ യുദ്ധമായിരുന്നു. ചിട്ടയില്ലാത്ത മേശവലിപ്പ് പോലെ മസ്തിഷ്കം തിരഞ്ഞത് മാത്രം തരാതെയിരുന്നു. മുഖങ്ങള്‍, പേരുകള്‍, കഥകള്‍. അലസമായി ഉപേക്ഷിച്ച ഷേവിംഗ് ബ്ലേഡോ പേപ്പര്‍ പിന്നോ പോലെ ചിലതൊക്കെ അറിയാതെ കയ്യില്‍ കൊണ്ട് ചോര പൊടിച്ചിട്ടുമുണ്ട്. വിരഹവും തോല്‍വിയും പിഴവുകളും മാത്രമല്ല, ചില സാമര്‍ത്ഥ്യങ്ങളും നേട്ടങ്ങളും പിന്നീട് കൂര്‍ത്ത നാരായങ്ങളായി ഖിന്നാക്ഷരങ്ങള്‍ കോറിയിട്ടുണ്ട്.... രണ്ടാമതൊരാളുടെ കണ്ണില്‍ ആഴം കുറഞ്ഞ മുറിവുകള്‍, ഒരുപക്ഷേ, എല്ലാവരിലും ഉണ്ടായിരിക്കണം.